സംസ്ഥാനത്ത് ഈ കാലവർഷത്തിൽ ലഭിച്ചത് 39 ശതമാനം മഴ മാത്രം. കാസർകോട്, പാലക്കാട് ജില്ലകളിലാണ് മഴയുടെ അളവിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ടിടങ്ങളിലും കാലവർഷ മഴയിൽ 85 ശതമാനം കുറവുണ്ടായി. 182.2 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ. 9 ജില്ലകളിൽ മഴയുടെ അളവ് തീരെ കുറഞ്ഞു. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് തമ്മിൽ ഭേദം. കാലവർഷത്തിൽ 61 ശതമാനം കുറവ് ഉണ്ടായിരിക്കുന്നത് വലിയ അപകടസൂചനയാണ്.
കഴിഞ്ഞ മാസം 29ന് തന്നെ കേരള തീരത്ത് കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഖങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.