വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹര്‍ജിയുമായി എത്തിയ 82 പേര്‍ക്ക് അടിയന്തരമായി 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി. എന്നാല്‍ ഇക്കാര്യത്തില്‍ സാവകാശം വേണമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യത്തിനായി ഹര്‍ജി നല്‍കിയവര്‍ക്ക് 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 82 പേരാണ് ഹര്‍ജിയുമായി എത്തിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സാവകാശം വേണമെന്നും കെഎസ്‌ആർടിസി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ക്ക് മാത്രമായി 50 ശതമാനം ആനുകൂല്യം നല്‍കണമെന്ന് ഇടക്കാല ഉത്തരവിട്ടത്. അതേസമയം വിരമിച്ച ജീവനക്കാരുടെ ആനുകൂല്യവിതരണത്തിന് പുതിയ ഫോർമുല തയ്യാറാക്കി കെഎസ്ആര്‍ടിസി കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചു. ജീവനക്കാരെ മൂന്നായി തിരിച്ചാണ് ആനുകൂല്യവിതരണത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2022 മാർച്ച് 31 ന് മുമ്പ് വിരമിച്ചവർ കാറ്റഗറി ഒന്നിലും 2022 ഏപ്രിൽ 30നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ കാറ്റഗറി രണ്ടിലും 2022 ജൂലൈ 31നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ അതിനുശേഷം ഘട്ടം ഘട്ടമായി ആനുകൂല്യം നൽകും. അതിനുമുമ്പ് എല്ലാവർക്കും ഒരു ലഷം രൂപ വീതം സമാശ്വാസ സഹായം നൽകും. നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാവില്ലെന്ന് കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.