നിയമന കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും . കോർപ്പറേഷനിൽ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൗൺസിലർമാരുൾപ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്. സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത ഓഫീസ് പ്രവർത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൗൺസിലർമാരുടെ നിലപാട്.ഓഫീസിലേക്ക് ജീവനക്കാർക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങൾക്കായി പൊതുജനം എത്തുമ്പോൾ ഓഫീസിൽ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായത് പോലെ എൽഡിഎഫ് കൗൺസിലർമാർ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.കൂടാതെ സമരപാതയിലാണ്. യുഡിഎഫ് കൗൺസിലർമാർ കോർപ്പറേഷൻ മുന്നിൽ ധർണ സംഘടിപ്പിച്ചിട്ടുണ്ട് .ഇതിനിടെ മുടവൻമുകളിലെ വീട്ടിൽ നിന്നിറങ്ങിയ മേയർ ആര്യാ രാജേന്ദ്രന് നേരെ പ്രതിഷേധം ഉണ്ടായി. കെ എസ് യു പ്രവർത്തകർ മേയറെ കരിങ്കൊടി കാണിച്ചു. വീടിനു മുന്നിലും യൂത്ത് ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് അവിടെയും പൊലീസ് വിന്യാസം ഉണ്ടായിരുന്നതിനാൽ കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തുഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി ആർ അനിലിന്റെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേയും മൊഴി എടുക്കും. അതേസമയം സംഭവത്തിൽ ഉടൻ കേസ് എടുക്കില്ല