ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമർശനം നിലനില്‍ക്കെയാണ് ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ പരമാവധി 34 പേര്‍ക്കാണ് പരമോന്നത കോടതിയില്‍ ജഡ്ജിമാരായിരിക്കാന് സാധിക്കുക. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. യു.യു.ലളിത് ചീഫ് ജസ്റ്റിസായിരിക്കെ കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് ദീപാങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാര്‍ശ ചെയ്തത്. 75 ദിവസത്തിന് ശേഷമാണ് വിജ്ഞപാനം പുറത്തിറങ്ങിയത് . ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സർക്കാർ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമർശനം നിലനില്‍ക്കെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്.കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കൽകട്ട ഹൈക്കോടതി മുൻ ജഡ്ജി എസ്.കെ. ദത്തയുടെ മകനാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത. അതേസമയം ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീം കോടതിയും ഇരു ചേരിയിലാണ്. ഭരണഘടന സ്ഥാപനങ്ങൾ വരുത്തിയിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനം ഉയർത്തുന്ന പ്രതിപക്ഷം അതിനുദാഹരണമായാണ് കൊളീജിയം സംവിധാനത്തിനെതിരെയുള്ള കേന്ദ്ര നിലപാടിനെ കാണുന്നത്