ഇ -റുപ്പീ ഡിസംബർ ഒന്ന് മുതൽ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ.നിലവിലെ കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ.തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക.രണ്ടാം ഘട്ടത്തിൽ കൊച്ചിയിലും ഇ-റുപ്പി ലഭ്യമാകും.പേപ്പർ കറൻസിയുടെ അതേ മൂല്യത്തിലുള്ളതായിരിക്കും നോട്ടുകളെന്നും റിസർവ് ബാങ്ക് അറിയിച്ചു.ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. എസ്ബിഐ അടക്കം നാലു ബാങ്കുകൾ വഴിയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്