സെഷനിൽ 30-ഷെയർ ബെഞ്ച്മാർക്കായ സെൻസെക്സ് 800 പോയിന്റ് ഉയർന്ന് 57,996.68ൽ അവാസാനിച്ചു.145.37 പോയിന്റ് അഥവാ 0.25 ശതമാനം നഷ്ടം രേഖപ്പെടുത്തി. അതുപോലെ, എൻഎസ്ഇ നിഫ്റ്റി 30.25 പോയിന്റ് അഥവാ 0.17 ശതമാനം താഴ്ന്ന് 17,322.20ൽ നേട്ടത്തിനും നഷ്ടത്തിനും ഇടയിൽ അവസായനിച്ചു.
സെൻസെക്സ് ചാർട്ടിൽ, എൻടിപിസി, എസ്ബിഐ, അൾട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ബ്ജാജ ഫിനാൻസ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സൂചിക ഘടകങ്ങളിൽ 22 ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയം ഇല്ലാതായതോടെ ഏഷ്യയിലെ മറ്റിടങ്ങളിൽ, ഓഹരികൾ കാര്യമായ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ആഗോള ക്രൂഡ് ഓയിൽ ബെഞ്ച്മാർക്കായ ബ്രെന്റ് ഫ്യൂച്ചേഴ്സ് 0.19 ശതമാനം ഇടിഞ്ഞ് ബാരലിന് 93.06 ഡോളറിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ചൊവ്വാഴ്ച മൂലധന വിപണിയിൽ അറ്റ വിൽപ്പനക്കാരായിരുന്നു. അവർ 2,298.76 കോടി രൂപയുടെ ഓഹരികൾ ഓഫ്ലോഡ് ചെയ്തു.