കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയുടെ ആപ്പിൾ ഇറക്കുമതിയിൽ കുത്തനെയുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ക്ക് രുചിയേകിയത് ആപ്പിള്‍ ആണ്. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിളിന്റെ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു. കൂടാതെ ചരക്കുകളുടെ നീക്കത്തിന് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ 2020 സാമ്പത്തിക വർഷത്തേക്കാൾ 14% കൂടുതലായിരുന്നു ഇറക്കുമതി.
2020 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യ 139,486 ടണ്‍ പുതിയ ആപ്പിള്‍ ഇറക്കുമതി ചെയ്തു. അത് 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ 303,245 ടണ്ണായി വര്‍ദ്ധിച്ചു. ഉപഭോക്താക്കള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഫ്രഷ് ആപ്പിളിന്റെ ആവശ്യം ഗണ്യമായി ഉയര്‍ന്നുവെന്ന് വാഷിംഗ്ടണ്‍ ആപ്പിള്‍ കമ്മീഷന്റെ ഇന്ത്യന്‍ പ്രതിനിധി സുമിത് സരണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഷിംഗ്ടണ്‍ ആപ്പിളിന്റെ ഇറക്കുമതി പകുതിയായി ചുരുങ്ങിയിട്ടുണ്ട്. 2019-ല്‍ യുഎസ് ആപ്പിളുകള്‍ക്ക് ഇന്ത്യ ചുമത്തിയ 20% അധിക തീരുവയാണ് പ്രധാനമായും ഇതിന് കാരണം. യുഎസിലെ അന്നത്തെ ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ചുമത്തിയതിന് ശേഷമാണ് വാഷിംഗ്ടണ്‍ ആപ്പിളിന്റെ നികുതി ഇന്ത്യ 70 ശതമാനമായി വര്‍ദ്ധിപ്പിച്ചത്.